Saturday, August 31, 2013

ഉറുമ്പുകളെ പോലെ ഈ ഹിന്ദികള്‍



‘ഒരു ലക്ഷത്തി മുപ്പത്തയ്യായിരം റിയാല്‍!’
ചെറിയ കപ്പുകളിലേക്ക് ഗഹ്വ പകര്‍ന്നുകൊണ്ട് അദ്ദേഹം തുടര്‍ന്നു
‘ശരിക്കും ഞാന്‍ പേടിച്ചുപോയി! ‘എനിക്കതിനുള്ള വരുമാനമില്ലല്ളോ. ജയിലിലും ആശുപത്രിയിലുമായി കഴിയുന്ന വര്‍ക്കി എന്തു ചെയ്യാനാണ്?
എന്‍െറ വിഷമം കണ്ടിട്ടാണ്, ജയിലിലെ ക്യാപ്റ്റന്‍ പറഞ്ഞു, നീ പേടിക്കണ്ട, ഹിന്ദികള്‍ ഉറുമ്പുകളെ പോലെയാണ്’
തമര്‍ നിറച്ച പാത്രം ഞങ്ങളുടെ അരികിലേക്ക് നീക്കിക്കൊണ്ട് അദ്ദേഹം മതിപ്പ് കലര്‍ന്ന ഭാഷയില്‍ പറഞ്ഞു.
‘ഉറുമ്പുകള്‍ ആഹാരം ശേഖരിക്കുന്നതുപോലെ സഹകരണമുള്ളവരാണ് ഹിന്ദികളെന്നാണ് കാപ്റ്റന്‍ പറഞ്ഞത്. ഹിന്ദികള്‍ അവര്‍ക്കിടയില്‍നിന്നു തന്നെ പണം ശേഖരിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടോളും. കൂട്ടായ്മകളായി പ്രവര്‍ത്തിക്കുന്ന അവര്‍ അഞ്ചു റിയാല്‍ വീതമെടുത്താല്‍ തീരുന്നതാണ് നിന്‍െറയും വര്‍ക്കിയുടേയും പ്രശ്നം. ഇങ്ങിനെ ആ ജയില്‍ കാപ്റ്റന്‍ പറഞ്ഞുകേട്ടപ്പോള്‍ എനിക്ക് ആശ്വാസമാണ് തോന്നിയത്. അതിനുശേഷമാണ് ശരിക്കും എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞത് -അദ്ദേഹം പറഞ്ഞുനിറുത്തി. ഒഴിഞ്ഞ കപ്പുകളിലേക്ക് വീണ്ടും ഗഹ്വ പകര്‍ന്നു.
കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകളുടെ ഒരു ചെറുകിട കരാറുകാരനാണ് ആ സൗദി പൗരന്‍. റിയാദിന്‍െറ പ്രാന്തത്തിലുള്ള അല്‍ഖര്‍ജ് പട്ടണത്തില്‍ അദ്ദേഹത്തിന്‍െറ വീട്ടിലെ അതിഥിപുരയിലിരിക്കുകയായിരുന്നു ഞങ്ങള്‍. ഞങ്ങളെന്നാല്‍, ഈ ലേഖകന്‍, മാധ്യമ സഹപ്രവര്‍ത്തകന്‍ ഷക്കീബ് കൊളക്കാടന്‍, ജീവകാരുണ്യ പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാട്. അല്‍ഖര്‍ജ് കിങ്ങ് ഖാലിദ് ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് കൊണ്ടിരുന്ന മലയാളി വര്‍ക്കിമാത്യുവിനെ കുറിച്ച് സംസാരിക്കാനാണ് ഞങ്ങളവിടെ പോയത്. ആ ശരീരത്തില്‍നിന്ന് ജീവന്‍ പറന്നകലും മുമ്പ് നാട്ടില്‍ കണ്ണീരും പ്രാര്‍ഥനയുമായി കാത്തിരിക്കുന്ന ഭാര്യയുടേയും കുട്ടികളുടേയും അടുത്തത്തെിക്കണം. അതിനുവേണ്ടി അയാളുടെ സ്പോണ്‍സറായ അദ്ദേഹം ഒന്നു മനസുവെക്കണം. ക്രൂരനായ സ്പോണ്‍സറുടെ മനുഷ്യത്വമില്ലാത്ത നിലപാടുകൊണ്ടാണ് യാത്ര വൈകുന്നതെന്ന തെറ്റിദ്ധാരണയാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ അവിടെയത്തെി അദ്ദേഹത്തെ കണ്ട് സംസാരിച്ചപ്പോള്‍ വസ്തുതകള്‍ ബോധ്യപ്പെട്ടു. വര്‍ക്കി മാത്യു വെറുമൊരു രോഗിയല്ല. നിസാരമല്ലാത്ത ഒരു കേസില്‍ ശിക്ഷാവിധിക്ക് അര്‍ഹനായ അല്‍ഖര്‍ജ് സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയാണ്. വാഹനാപകടത്തിലെ പരുക്കും നേരത്തെ തന്നെയുണ്ടായിരുന്ന പ്രമേഹമുള്‍പ്പടെയുള്ള രോഗങ്ങളുടെ മൂര്‍ദ്ധന്യതയും ദുരന്തങ്ങളുടെ വേട്ടയാടലില്‍ നിലതെറ്റിയ മനസുമായി പകുതി പ്രജ്ഞയിലാണെങ്കിലും കനത്ത പൊലീസ് കാവലിലാണ് ആശുപത്രിയില്‍ കഴിയുന്നതുപോലും.
ആ സൗദി പൗരന്‍െറ സ്പോണ്‍സര്‍ഷിപ്പില്‍ കുടിവെള്ള ടാങ്കറിന്‍െറ ഡ്രൈവറായിരുന്നു വര്‍ക്കി മാത്യൂ. ഒരു രാത്രി, അലച്ചലിന്‍െറ ക്ഷീണത്തില്‍ വര്‍ക്കിയുടെ കണ്ണൊന്ന് മാടിപ്പോയപ്പോള്‍ ടാങ്കര്‍ ചെന്നിടിച്ചത് ഇലക്ട്രിക് കെ.വി ലൈനിന്‍െറ താങ്ങായ വലിയ ഈഫല്‍ ടവറില്‍. ടവര്‍ തകര്‍ന്നു, വലിയൊരു പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണം നിലച്ചു. ടാങ്കറും പാടെ തകര്‍ന്നുപോയി. വര്‍ക്കിക്ക് സാരമായ പരിക്കേറ്റു. അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ നിലയൊന്നു മെച്ചപ്പെട്ടപ്പോള്‍ തന്നെ അപകട കേസിലെ പ്രതിയെന്ന നിലയില്‍ വര്‍ക്കിയെ ജയിലിലേക്കുമാറ്റി.
ഇലട്രിക് ലൈനിന്‍െറ ഉടമസ്ഥരായ സൗദി ഇലക്ട്രിക്കല്‍ കമ്പനി വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഒടുവില്‍ കോടതി വിധിച്ചതാണ് ഒരു ലക്ഷത്തി മുപ്പത്തയ്യായിരം റിയാല്‍. ഇതുകൂടി അറിഞ്ഞതോടെ വര്‍ക്കിയുടെ നില തെറ്റി. പരിക്കിന് പുറമെ ഉണ്ടായിരുന്ന അസുഖങ്ങളും കയറി വഷളായി. അങ്ങിനെയാണ് വീണ്ടും ആശുപത്രിയിലത്തെിയത്. വര്‍ക്കിയുടെ പ്രജ്ഞയറ്റതോടെ ടാങ്കറിന്‍െറ ഉടമയും വര്‍ക്കിയുടെ സ്പോണ്‍സറുമെന്ന നിലയില്‍ ആ സൗദി പൗരനായി കേസിലെ അടുത്ത പ്രതി. ഭാരിച്ച പിഴത്തുക സാധാരണക്കാരനായ അദ്ദേഹത്തിന് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല.
കേസുനടപടികള്‍ അങ്ങിനെ തുടരുമ്പോള്‍ തന്നെ മറ്റൊരു മാനുഷികപ്രശ്നം ഉയര്‍ന്നുവന്നു. അര്‍ദ്ധബോധാവസ്ഥയിലാണെങ്കിലും ജീവനോടെ ഒരുനോക്ക് കാണാന്‍ കുടുംബത്തിന് വര്‍ക്കിയെ എത്തിച്ചുകൊടുക്കാന്‍ ചുമതലയേറ്റെതാണ് ശിഹാബ് കൊട്ടുകാട്. വര്‍ക്കിയുടെ കഥ കേട്ട് മനസുനൊന്തപ്പോള്‍ ശിഹാബിനോടൊപ്പം ഇറങ്ങിത്തിരിച്ചതാണ് ഞങ്ങളും. ശിഹാബിന്‍െറയും ഇന്ത്യന്‍ എംബസിയുടേയും ഇടപെടലിന്‍െറ ഫലമായി സൗദി ഇലക്ട്രിക്കല്‍ കമ്പനി ആ തുക വേണ്ടെന്ന് വെച്ചതും എന്നാല്‍ അപ്പോഴേക്കും ആശുപത്രിയില്‍ കിടന്നുതന്നെ വര്‍ക്കി എന്നന്നേക്കുമായി കണ്ണടച്ചതുമെല്ലാം ആ കഥയുടെ അനന്തര സംഭവങ്ങള്‍.
‘ഹിന്ദികള്‍ ഉറുമ്പുകളെ പോലെയാണ്’ എന്ന സൗദി ജയില്‍ കാപ്റ്റന്‍െറ ആ പ്രസ്താവന വാസ്തവത്തില്‍ ഇന്ത്യന്‍ സംഘബോധത്തിന് ഒരു അന്യനാട്ടുകാരനില്‍നിന്ന് ലഭിക്കുന്ന വലിയ ബഹുമതിയാണ്. ഉറുമ്പുകളുടെ സാമൂഹിക ജീവിതത്തെ നമുക്കറിയാം. അവ ആഹാരം തേടുന്നത്, അക്രമങ്ങളെ പ്രതിരോധിക്കുന്നത് എല്ലാം. ജീവിതത്തിന്‍െറ നന്മക്ക് വേണ്ടിയുള്ള അവയുടെ പരസ്പര സഹകരണം ഇന്ത്യക്കാര്‍ക്കുണ്ടെന്ന ഒരു സൗദി ജയില്‍ കാപ്റ്റന്‍െറ നിരീക്ഷണം വസ്തുതകളുടെ ആത്മാവിനെ സ്പര്‍ശിക്കുന്നതാണ്. ജീവിക്കാന്‍ വേണ്ടി ജനിച്ച നാട്ടില്‍നിന്ന് അന്യനാടുകളിലേക്ക് ഓടിപ്പോന്ന സമൂഹങ്ങള്‍ കൊയ്തെടുത്ത നേട്ടങ്ങള്‍ക്ക് ദുരിതങ്ങളുടെ കണ്ണീര്‍ നനവുണ്ട്. ആദ്യദിനം മുതല്‍ അര ശതകത്തിനിപ്പുറവും ദുരിതങ്ങളുടെ കണക്കെടുപ്പുകൂടിയാണ് പ്രവാസത്തിന്‍െറ ഭൂതവും വര്‍ത്തമാനവും. ജീവിത വിജയങ്ങളുടെ ചക്രവാളങ്ങളിലേക്ക് പറന്നത്തെിയവരേക്കാള്‍ കൂടുതല്‍ പേര്‍ ചിറകറ്റ് നിലംപതിച്ചു. നിലംപതിക്കുംമുമ്പ് താങ്ങി സംരക്ഷിക്കാനും നിലംപതിച്ചവരെ ജീവിതത്തിലേക്ക് വീണ്ടെടുക്കാനും മരിച്ചുവീണവരെ യഥോചിതം പട്ടടയിലേക്കെടുക്കാനും ജീവകാരുണ്യത്തിന്‍െറ കരങ്ങള്‍ നീണ്ടുതുടങ്ങിയതിനും പ്രവാസത്തോളം പഴക്കമുണ്ട്.
അത്ര തന്നെ പഴക്കമുണ്ട് സൗദി അറേബ്യന്‍ ജനതയുടെ മനസില്‍ ഇന്ത്യയോടും ഇന്ത്യക്കാരോടുമുള്ള മമതക്കും, ചില ‘ആടുജീവിതങ്ങളും’ ‘ഗദ്ദാമ’ കഥകളും അപവാദങ്ങളെന്ന് പറയാനുണ്ടായിട്ടുണ്ടെങ്കിലും. 2006ല്‍ ദല്‍ഹിയില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ‘ഇന്ത്യ എന്‍െറ രണ്ടാമത്തെ വീടാ’ണെന്ന് ഹൃദയത്തില്‍തൊട്ട് പ്രഖ്യാപിച്ചതിനുശേഷം ആ പിരിശത്തിന് ഏറ്റവുമുണ്ടായി. ഒരു വ്യാഴവട്ടത്തെ പ്രവാസത്തിനിടയില്‍ വാക്കിലും വാഴ്വിലും അനുഭവിക്കാന്‍ കഴിഞ്ഞ അത്തരത്തിലെ നിരവധി സന്ദര്‍ഭങ്ങളിലൊന്നാണ് ഇത്.

ഗള്‍ഫ് മാധ്യമം സ്വാതന്ത്ര്യദിന സപ്ളിമെന്‍റ് 2013

Thursday, July 18, 2013

അബൂഫൈസല്‍






ജാഹിലിയാകാലത്തെ അറേബ്യന്‍ പ്രണയകഥയിലെ നായിക ഉനൈസയുടെ പേരുള്ള നാട്ടില്‍ നിന്നായിരുന്നു അബൂ ഫൈസലും വന്നത്. സൗദി അറേബ്യയുടെ അല്‍ഖസീം പ്രവിശ്യയിലെ പഴയൊരു പട്ടണം. അബൂഫൈസലിന്‍െറ പ്രണയത്തിന് ഞങ്ങള്‍ ഒരു ഇതിഹാസകഥയുടെ പരിവേഷംനല്‍കിയത് അതുകൊണ്ടാണ്. ഉനൈസയെ പ്രണയിച്ച ഇംറുല്‍ ഖൈസിനെ ഞങ്ങള്‍ അബൂഫൈസലില്‍ കണ്ടു





അബൂഫൈസല്‍
ഞങ്ങളുടെ കഫീല്‍ (തൊഴിലുടമ) അഹ്മദ് മുഹമ്മദ് അല്‍റദൈനിയുടെ വിളിപ്പേര് അതായിരുന്നു.
ഫൈസലിന്‍െറ ബാപ്പ!
കമ്പനിയിലെ ടെലിഫോണിലേക്ക് ചിലപ്പോഴെങ്കിലും വരാറുള്ള ഒരു ആര്‍ദ്ര ശബ്ദവും അതുതന്നെ ചോദിച്ചു.
‘‘ഫേന്‍ അബൂഫൈസല്‍?’’ (അബൂഫൈസല്‍ എവിടെ?)
അത് അദ്ദേഹത്തിന്‍െറ ഭാര്യയായിരുന്നു.
ഗൂoeമായൊരു പ്രണയബന്ധത്തില്‍ കുരുങ്ങിക്കിടക്കുന്ന ഭര്‍ത്താവിന്‍െറ മൊബൈല്‍ഫോണ്‍ നിശ്ശബ്ദമാകുമ്പോഴെല്ലാം സി.സി സെന്‍റര്‍ എന്ന അദ്ദേഹത്തിന്‍െറ പരസ്യക്കമ്പനിയിലേക്ക് ഒട്ടൊരു ആകുലതയോടെ ആ ഫോണ്‍വിളി വന്നു. വിഷാദത്തിന്‍െറ നനവുണ്ടാകുമായിരുന്നു ആ ശബ്ദത്തിന്. ഫ്രണ്ടോഫിസില്‍ മറ്റാരുമില്ലാത്തതിനാല്‍ ഞാനായിരുന്നു മറുപടി പറഞ്ഞത്.
സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനായ അദ്ദേഹം ഉച്ചക്ക് സ്കൂളില്‍നിന്നിറങ്ങി മിക്കപ്പോഴും സി.സി സെന്‍ററിലേക്ക് വന്നു. ഭര്‍ത്താവ് അവിടെയത്തെിയോ എന്നറിയുക എന്നതിനപ്പുറം ആ വിളിക്ക് മറ്റൊന്നും വേണ്ടിയിരുന്നില്ല. അബൂഫൈസലിനെ കണക്ട് ചെയ്യാന്‍ ഒരിക്കലും ആവശ്യപ്പെട്ടതുമില്ല.
എന്നാല്‍, ആ വിളി അറ്റന്‍ഡ് ചെയ്യല്‍ എനിക്ക് ഗൂoeമായൊരു ആഹ്ളാദമായിരുന്നു.
അറബിപെണ്ണുങ്ങളെല്ലാം അതീവസുന്ദരികളാണെന്ന ധാരണയില്‍ ചെറുപ്പത്തിന്‍െറ കൗതുകമുണര്‍ന്നകാലം. ആര്‍ദ്രത മുറ്റിയ ആ പെണ്‍ശബ്ദം വല്ലാത്തൊരു ആകര്‍ഷണമായി. ഭക്ഷണംപോലെ പെണ്ണും വലിയ കൊതിയായിത്തീര്‍ന്നത് മരുഭൂമിയില്‍വന്നിട്ടാണല്ളോ എന്ന് എം. മുകുന്ദന്‍െറ ‘പ്രവാസം’ നോവലിലെ എന്‍ജിനീയര്‍ ഗോപാലനെപോലെ ഞാനും വിസ്മയിച്ചു.
വളരെ ചെറുപ്പമായിരുന്നെങ്കിലും അബൂഫൈസല്‍ ‘ടാ തടിയാ’ എന്ന ദുരവസ്ഥയില്‍ 120 കിലോയിലേറെ ഭാരവും വഹിച്ചാണ് ജീവിച്ചത്. യുവത്വത്തിന്‍െറ പ്രസരിപ്പിനെ അമിത കൊഴുപ്പിന്‍െറ ആലസ്യം കാണുന്നിടത്തെല്ലാം ചടച്ചിട്ടു. ഫോണിലത്തെുന്ന ആര്‍ദ്രശബ്ദത്തിന്‍െറ ഉടമയും ഒട്ടും മോശമായിരുന്നില്ല. ചേരുംപടി ചേര്‍ക്കപ്പെട്ട ദമ്പതികളാണെന്ന് അദ്ദേഹത്തിന്‍െറ ഹോണ്ട അക്കോര്‍ഡ് കാറിന്‍െറ ഇടതുസൈഡില്‍ പലപ്പോഴും നിറഞ്ഞിരുന്ന കറുത്ത തുണിക്കെട്ട് ഞങ്ങളെ ബോധ്യപ്പെടുത്തി.
മെലിഞ്ഞു സുന്ദരിയായ ഒരു കുവൈത്തി വംശജയാണ് അബൂഫൈസലിന്‍െറ കാമുകിയെന്ന് കമ്പ്യൂട്ടര്‍ ടെക്നീഷ്യനായ വര്‍ക്കല സ്വദേശി കുമാറാണ് പറഞ്ഞത്. കമ്പനിയില്‍ പാര്‍ട്ട് ടൈം പണിക്ക് വന്നിരുന്ന കുമാറിന് കഫീലിനോട് ഏറെ അടുപ്പമുണ്ടായിരുന്നു. കാണാമറയത്തെ ആ കാമുകി ഞങ്ങളുടെ കമ്പനിപരിസരത്ത് ഒരു അദൃശ്യസാന്നിധ്യമായി നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്. അവിടെ ചൂഴ്ന്നുനിന്ന കാറ്റിനുപോലും പ്രണയത്തിന്‍െറ സൗരഭ്യമുണ്ടെന്ന് ഞങ്ങള്‍ക്കുതോന്നി. അബൂഫൈസല്‍ വരുമ്പോഴൊക്കെ വായുവില്‍ പുരളുന്നത് പ്രണയമണമായി അവിടെതന്നെ ചൂഴ്ന്നുനിന്നു.


ജാഹിലിയാകാലത്തെ അറേബ്യന്‍ പ്രണയകഥയിലെ നായിക ഉനൈസയുടെ പേരുള്ള നാട്ടില്‍നിന്നായിരുന്നു അബൂഫൈസലും വന്നത്. സൗദി അറേബ്യയുടെ അല്‍ഖസീം പ്രവിശ്യയിലെ പഴയൊരു പട്ടണം. അബൂഫൈസലിന്‍െറ പ്രണയത്തിന് ഞങ്ങള്‍ ഒരു ഇതിഹാസകഥയുടെ പരിവേഷംനല്‍കിയത് അതുകൊണ്ടാണ്. ഉനൈസയെ പ്രണയിച്ച ഇംറുല്‍ ഖൈസിനെ ഞങ്ങള്‍ അബൂഫൈസലില്‍ കണ്ടു. ഡ്യൂട്ടിസമയം കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് വേറെ പണിയൊന്നുമുണ്ടായിരുന്നില്ലല്ളോ. അന്യന്‍െറ പ്രണയകഥകളില്‍ തൊങ്കലുകള്‍ തുന്നിപ്പിടിപ്പിക്കാനെന്താ രസം!
ഷാജഹാന്‍ മുംതാസിനുവേണ്ടി പണിത താജ്മഹല്‍പോലെ അബൂഫൈസല്‍ പ്രണയിനിക്കുവേണ്ടി തുടങ്ങിയതാണ് പരസ്യ കമ്പനിയെന്ന് കുമാര്‍ ഇടക്കെല്ലാം താമശപറഞ്ഞു. പ്രിയ പത്നിയുടെ പ്രണയത്തിന്‍െറ ഓര്‍മക്കുമുന്നില്‍ സമര്‍പ്പിക്കപ്പെട്ട താജ്മഹലല്ല, തീവ്രപ്രണയത്തിനുവേണ്ടി വാന്‍ഗോഗ് അറുത്തെറിഞ്ഞ ചെവിയാണതെന്ന് ഒടുവില്‍ ഞങ്ങള്‍ സി.സി സെന്‍ററിനെ പഴിക്കാന്‍ തുടങ്ങി. മാസങ്ങളായി ശമ്പളം മുടങ്ങി. കിട്ടിയ വിലയ്ക്ക് കമ്പനി വിറ്റൊഴിച്ച്, വാങ്ങിയ കമ്പനിക്ക് ഞങ്ങളെ വിറ്റ് കഫീലും മലയാളി മാനേജരും സലാം പറഞ്ഞുപിരിഞ്ഞു.
കടലിനക്കരെയുള്ള ജീവിതപ്പച്ചതേടി നാടുവിട്ട ഞങ്ങള്‍ കുറച്ചുപേര്‍ക്ക് മരുഭൂമിയില്‍ തണലിട്ട അബൂഫൈസല്‍ എന്ന ആദ്യത്തെ തൊഴിലുടമയെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ കണ്ണീര്‍പൊടിയാറുണ്ട്. അവസാനം കാണുമ്പോള്‍ പ്രണയകഥയിലെ നായകന്‍െറ പരിവേഷമൊന്നും അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞില്ല. സങ്കല്‍പിച്ചുകൂട്ടിയതിനൊക്കെ വിരുദ്ധമായ കാഴ്ച. വിഷാദംനിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ അദ്ദേഹം എന്നോട് ചോദിച്ചു: നിനക്ക് ഓര്‍മയില്ളേ, എന്‍െറ ആ വലിയ വീട്. ഇപ്പോള്‍ ഞാനും എന്‍െറ കുടുംബവും കഴിയുന്നത് കണ്ടില്ളേ, എലികളുടെ മാളംപോലത്തെ ഈ ഫ്ളാറ്റില്‍.
പ്രവാസികളുടെ തീക്ഷ്ണമായ മണലെഴുത്തുകളിലെങ്ങും മണല്‍ക്കാട്ടില്‍ തണലേകിയ കഫീലന്മാരുടെ ദുരിതകഥകള്‍ വായിക്കാനിടയായിട്ടില്ല, വേദനകളും ആര്‍ത്തനാദങ്ങളും നിറഞ്ഞ പ്രവാസികളുടെ ആടുജീവിതങ്ങളല്ലാതെ. എന്നാല്‍, എനിക്ക് പതിവുതെറ്റിക്കേണ്ടിവരുന്നു.


സി.സി സെന്‍ററില്‍ ജോലിക്കത്തെിയ ഞങ്ങള്‍ എല്ലാ വിദേശികളും പിന്നീട് നല്ല ജീവിതം കരുപ്പിടിപ്പിച്ചു. എന്നാല്‍, തന്‍െറ വലിയ വീടും കമ്പ്യൂട്ടര്‍ സെന്‍ററും സമ്പാദ്യങ്ങളുമെല്ലാം വിറ്റ് ആ സ്ഥാപനം തുടങ്ങിയ അബൂഫൈസലോ?
റിയാദ് നഗരത്തിന്‍െറ പ്രധാന കേന്ദ്രങ്ങളിലൊന്നില്‍തന്നെ സാമാന്യം നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പ്യൂട്ടര്‍ സെന്‍റര്‍ അബൂഫൈസലിനുണ്ടായിരുന്നു. എപ്പോഴോ, എവിടെവെച്ചോ പരിചയപ്പെടാനിടയായ മലയാളി മാനേജര്‍ പ്രമുഖ പരസ്യക്കമ്പനിയിലെ തന്‍െറ നീണ്ടകാലത്തെ പരിചയസമ്പത്ത് പറഞ്ഞുബോധ്യപ്പെടുത്തിയാണ് അദ്ദേഹത്തെക്കൊണ്ട് പരസ്യക്കമ്പനി തുടങ്ങിപ്പിച്ചത്. ഒറ്റമുറിയിലൊതുങ്ങുന്ന കമ്പ്യൂട്ടര്‍ സെന്‍ററിനെക്കാള്‍ ഒരു വലിയ കെട്ടിടത്തോളം വലുപ്പമുള്ള പരസ്യക്കമ്പനിയിലേക്കുള്ള മാറ്റം ജീവിതനിലവാരത്തില്‍ ഉയര്‍ച്ചയും സമൂഹത്തില്‍ അന്തസ്സും വര്‍ധിപ്പിക്കും എന്ന് അദ്ദേഹം ധരിച്ചുവശായിട്ടുണ്ടാകാം. ഇനിയൊരുപക്ഷേ, കുമാര്‍ പറഞ്ഞതുപോലെ കാമുകിയില്‍ മതിപ്പുണ്ടാക്കാന്‍ ചെയ്തതുമാവാം.
കഫീലിന് റിയാദ് നഗരത്തില്‍ സ്വന്തമായി വലിയൊരു വീടുണ്ടായിരുന്നതും വില്‍ക്കേണ്ടിവന്നു. വിറ്റ വീട്ടില്‍നിന്ന് സാധനങ്ങള്‍ മാറ്റാന്‍ ഞങ്ങള്‍ പോയിരുന്നു. വീടും കമ്പ്യൂട്ടര്‍ സെന്‍ററുമൊക്കെ വിറ്റുകിട്ടിയ പണംകൊണ്ടാണ് പരസ്യക്കമ്പനി തുടങ്ങിയത്. മുങ്ങാന്‍ തുടങ്ങിയ കപ്പല്‍ കൃത്യം മൂന്നാമത്തെ വര്‍ഷം മറ്റൊരു കമ്പനിക്ക് വില്‍ക്കാന്‍ കഴിഞ്ഞത് ആരുടെ ഭാഗ്യം? ഏതായാലും അബൂഫൈസലിന്‍േറതായിരുന്നില്ല എന്നുതോന്നി. എല്ലാം നഷ്ടപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ സ്കൂളിലെ ജോലി മാത്രം ആശ്രയമായി.
പുതിയ കമ്പനിയിലേക്ക് സ്പോണ്‍സര്‍ഷിപ് മാറ്റാതെ പത്തുമാസത്തിനുശേഷം ഫൈനല്‍ എക്സിറ്റ് വാങ്ങാന്‍ ഞാന്‍ അബൂഫൈസലിലേക്ക് തിരികെ ചെന്നു. നിലവാരം കുറഞ്ഞ ഒരു ഫ്ളാറ്റിലേക്ക് തുറക്കുന്ന കോറിഡോറിന്‍െറ വാതിലിലൂടെ കുനിഞ്ഞ് അകത്തേക്ക് കടക്കുമ്പോള്‍ താഴ്ന്ന ശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു: ശരിക്കും എലിയുടെ മാളംപോലെ ഇല്ളേ?
നിരാശ ആ വലുപ്പമുള്ള മുഖത്ത് വലിയ നിഴലിട്ടിരുന്നു. എല്ലാം നഷ്ടപ്പെട്ടവന്‍െറ നിര്‍വികാരതയില്‍ താടിയിലെ കുറ്റിരോമങ്ങള്‍ എഴുന്നുനിന്നു!
മാസങ്ങള്‍ക്കുശേഷം പുതിയ വിസയില്‍ റിയാദില്‍ തിരിച്ചത്തെിയപ്പോള്‍ ആകസ്മികമായി വഴിയില്‍വെച്ചു കണ്ട പഴയ യമനി സഹപ്രവര്‍ത്തകന്‍ ലുത്ഫി പറഞ്ഞാണ് അത് അറിഞ്ഞത്. ‘‘അബൂഫൈസല്‍ മൗത്ത്.’’
ഹൃദയാഘാതം. 33ാം വയസ്സില്‍!
കമ്പ്യൂട്ടര്‍ സെന്‍ററിലെ ടെക്നിക്കല്‍ ചീഫായിരുന്ന ലുത്ഫിയും അബൂഫൈസലും തമ്മില്‍ തൊഴിലാളി- മുതലാളി ബന്ധമായിരുന്നില്ല. അടുത്ത സുഹൃത്തുക്കളായിരുന്നു അവര്‍. ആ വേദന ലുത്ഫിയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാനായി.
എന്‍െറ കണ്ണും നിറഞ്ഞുവോ?

(മാധ്യമം ആഴ്ചപ്പതിപ്പ് 2013 ജൂലൈ 22)

Thursday, July 11, 2013

വേനല്‍പ്പഴത്തിന്‍െറ മലയാളി മധുരം

കത്തിക്കാളുന്ന വിശപ്പിന് ഒരു ഈത്തപ്പഴച്ചീന്ത് കൊണ്ട് ശമനം. അത്രമേല്‍ ഉന്മേഷദായകമാണ് ഈ വേനല്‍ പഴം. എണ്‍പത് ശതമാനവും വൈറ്റമിനായ ഈത്തപ്പഴത്തോളം പോഷകഗുണമുള്ള വേറെ ഏത് പഴമുണ്ടെന്ന് നാസര്‍ ചോദിക്കും. ഈത്തപ്പഴ തോട്ടത്തില്‍നിന്ന് കുല വെട്ടുന്നതു മുതല്‍ പഴമിറുത്ത് സംസ്കരിച്ച് പാക്കറ്റിലടച്ച് ഉപഭോക്താവിന്‍െറ കൈകളിലത്തെിക്കുന്നതുവരെയുള്ള ജോലികളില്‍ ഒറ്റയാന്‍ നേതൃത്വം വഹിച്ച് പിന്നിട്ടത് രണ്ട് പതിറ്റാണ്ടാണ്. അതിനാല്‍ ഈത്തപ്പഴത്തെ കുറിച്ച് ആധികാരികമായിത്തന്നെ പറയും ഈ കണിയാപുരംകാരന്‍. തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്തുനിന്ന് മൂന്നേകാല്‍ പതിറ്റാണ്ട് മുമ്പ് സൗദി തലസ്ഥാന നഗരത്തിന് തെക്ക് ഹരീഖ് മുനിസിപ്പാലിറ്റി ജീവനക്കാരനായി തൊഴില്‍ കുടിയേറ്റം
നടത്തിയ നാസര്‍ ഇന്ന് ഹരീഖിയന്‍ ഈത്തപ്പഴത്തിന്‍െറ വിപണിയില്‍ ഇടിവുപറ്റാത്ത കച്ചവടക്കാരനാണ്. 

റമദാന്‍ തുടങ്ങുമ്പോഴേക്കും വിപണിയുടെ ആവശ്യം കണ്ടറിഞ്ഞ് ഗോഡൗണ്‍ നിറച്ചു കാത്തിരിക്കുകയാണ് നാസറും സഹപ്രവര്‍ത്തകരും. റിയാദ് പ്രവിശ്യയിലെ വളരെ വിദൂരതയിലുള്ള ഒരു ഉള്‍നാടന്‍ പട്ടണമാണ് ഹരീഖ്. പേരു പോലെ മരുഭൂനടുവില്‍ ‘തീക്കനല്‍’ പോലൊരു പട്ടണം. ഈത്തപ്പഴത്തിനും പേരുകേട്ട നാട്. സൗദി അറേബ്യയില്‍ ഈത്തപ്പഴത്തിന് പ്രശസ്തിയാര്‍ജിച്ച പ്രദേശങ്ങള്‍ മദീന, അല്‍ഖസീം, അല്‍അഹ്സ, അല്‍ഖര്‍ജ്, ഹൂത്ത ബനീതമീം, ഹരീഖ് എന്നിവയാണ്. ഹരീഖിലെ ഈത്തപ്പഴത്തിന് മദീനയിലെ അജ്വ, സഫാവി, മബ്റൂം എന്നീ മുന്തിയ ഇനങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് പൊതുവിപണിയില്‍. ഹരീഖിലെ ഏറ്റവും ജനപ്രിയതയുള്ള ഇനം ‘അല്‍ഖലാസാ’ണ്. നബ്ത്ത് സീഫ്, മുനീഫി, സഫ്രി, ഖുദ്രി, ഫില്ലജ്, ഷീസി, നബ്ത്ത് സുല്‍ത്താന്‍, റാസീഷ്, സുക്കരി, ദഹേനി, ഉമ്മുല്‍ ദാവി, സിഗേഹി തുടങ്ങി നാല്‍പത് ഇനം ഈത്തപ്പഴ വര്‍ഗങ്ങളാണ് ഹരീഖില്‍ വിളയുന്നത്. ഹരീഖിന്‍െറ ഈത്തപ്പഴ പെരുമയിലേക്ക് കടക്കും മുമ്പ് നാസറിന്‍െറ കഥ.

നാസറിന്‍െറ കഥ

കേരളത്തില്‍നിന്ന് സൗദി അറേബ്യയിലേക്ക് കുടിയേറ്റം ശക്തിപ്രാപിച്ച എഴുപതുകളുടെ അവസാനം തന്നെയാണ് നാസറും മുംബൈയിലത്തെി അലഞ്ഞുതിരിഞ്ഞു റിയാദിലേക്ക് വിമാനം കയറിയത്. ജോലികിട്ടിയത് റിയാദില്‍നിന്ന് 250 കിലോമീറ്ററകലെയുള്ള ഹരീഖ് മുനിസിപ്പാലിറ്റിയില്‍. 1992വരെ അവിടെ ജോലി ചെയ്ത ശേഷം രാജിവെച്ച് നാട്ടില്‍ പോയി. നാലുമാസം തികഞ്ഞില്ല, അതിനുമുമ്പ് അടുത്ത വിസ സംഘടിപ്പിച്ച് ഹരീഖില്‍ തന്നെ തിരിച്ചത്തെി. ഹരീഖിലെ പൗരപ്രമാണിയായ മുഹമ്മദ് അബ്ദുല്ല അല്‍ഖത്ലാനാണ് വിസ നല്‍കിയത്. ആദ്യം ചെയ്ത പണി റെഡിമെയ്ഡ് വസ്ത്രശാല നടത്തലായിരുന്നു. മൂന്നു വര്‍ഷമായപ്പോള്‍ മനസ്സിലായി തനിക്ക് പറ്റിയ പണി അതല്ളെന്ന്. സ്പോണ്‍സര്‍ക്ക് ഭേദപ്പെട്ട ഈത്തപ്പഴ കൃഷിയുണ്ട്. എങ്കില്‍ എന്തുകൊണ്ട് ഈത്തപ്പഴ കച്ചവടം ആയിക്കൂടാ എന്ന വിചാരം സ്പോണ്‍സര്‍ക്കും ബോധിച്ചു. പിന്നെ വൈകിയില്ല. ഇരുവരും കൂടി ദുബൈയില്‍ പോയി ഈത്തപ്പഴ പാക്കിOE് മെഷീന്‍ വാങ്ങി. ഒരു ഫാക്ടറി സ്ഥാപിച്ചു. കുറച്ചു തൊഴിലാളികളെ നിയമിച്ചു. അങ്ങനെ തുടങ്ങിയ കമ്പനിയാണ് അല്‍ദമീദ്.

സ്പോണ്‍സര്‍ക്ക് മൂന്നു വലിയ തോട്ടങ്ങളുണ്ട്. അവയ്ക്ക് പുറമെ കായ് വിളവത്തെുന്ന സമയത്ത് പ്രദേശത്തുള്ള മറ്റു തോട്ടങ്ങള്‍ കൂടി പാട്ടത്തിനെടുക്കും. ഇപ്പോള്‍ പ്രതിവര്‍ഷം സ്പോണ്‍സറുടെ മൂന്നു തോട്ടത്തിനു പുറമെ 15 തോട്ടങ്ങള്‍ കൂടി പാട്ടത്തിനെടുക്കുന്നു. തോട്ടങ്ങള്‍ പാകമാകുമ്പോള്‍ വിലനിശ്ചയിച്ച് പാട്ടത്തിനെടുക്കാന്‍ പോകുന്നതും നാസര്‍ തന്നെ. വിളവെടുപ്പിനും ഫാക്ടറിയില്‍ എത്തിച്ച് സംസ്കരിക്കലിനും പാക്കിങ്ങിനും എല്ലാം നാസര്‍ തന്നെ മേല്‍നോട്ടം വഹിക്കുന്നു. കമ്പനിക്ക് ഒരൊറ്റ സെയില്‍സ്മാനേയുള്ളൂ-നാസര്‍ മാത്രം
തണുപ്പുകാലം കഴിഞ്ഞാലുടന്‍, ഫെബ്രുവരിയില്‍, ഈത്തപ്പന പൂവിടും. ആറുമാസം കഴിഞ്ഞ് വേനല്‍ മൂക്കുമ്പോഴാണ് മൂത്ത കായ്കള്‍ പഴുക്കാന്‍ തുടങ്ങുക. ജൂലൈയില്‍ വര്‍ഷത്തില്‍ ഒറ്റത്തവണ മാത്രമാണ് വിളവെടുപ്പ്. പാകമായി പഴുത്തത് ഉണങ്ങാന്‍ കാത്തിരിക്കണം. ശേഷമേ കുലവെട്ടാന്‍ കഴിയൂ. അല്ളെങ്കില്‍ കുലവെട്ടുമ്പോള്‍ പഴം വീണ് പാഴാകും. പഴമായിരിക്കുന്ന അവസ്ഥയില്‍ ഓരോന്നായി ഇറുത്തെടുക്കുന്ന രീതിയുമുണ്ട്. അങ്ങനെ പഴപ്പരുവത്തിലുള്ളത് ‘റുതബ്’ ആണ്. കുലവെട്ടാന്‍ പാകിസ്താനി തൊഴിലാളികള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുകയാണ് പതിവ്. വലിയ പനകളില്‍ കയറി നിഷ്പ്രയാസം അവര്‍ കുലവെട്ടി കെട്ടിയിറക്കി തരും.
35ഉം 40ഉം വര്‍ഷം വരെ ആയുസ്സുണ്ട് പനകള്‍ക്ക്. ഹരീഖിലെ പല തോട്ടങ്ങളിലും പ്രായം കൊണ്ട് നല്ല ഉയരമുള്ള പനകളാണുള്ളത്. പനകളില്‍ ഉയരത്തില്‍ നില്‍ക്കുന്ന കുലകള്‍ കയറി തന്നെ വെട്ടിയിറക്കേണ്ടിവരും. പാകിസ്താനികള്‍ക്ക് അത് നിഷ്പ്രയാസമാണ്. കുലകള്‍ ഫാക്ടറിയിലത്തെിച്ച് പഴം ഇറുത്തെടുത്ത് തരം തിരിക്കുന്ന ഘട്ടമാണ് അടുത്തത്. പിന്നെ പാക്കിങ്ങാണ്. ഒരു കലര്‍പ്പുമില്ലാതെ പാക്ക് ചെയ്താണ് വിപണിയിലത്തെിക്കുന്നത്. ഒരു ചേരുവകളുമില്ല.
പാക്കിങ്ങ് കഴിഞ്ഞാല്‍ പിന്നെ നാസര്‍ സെയില്‍സ്മാനായി. വാഹനത്തില്‍നിറച്ച് സൗദിയിലുടനീളം സഞ്ചാരം. പ്രതിവര്‍ഷം പത്തും പന്ത്രണ്ടും ലക്ഷം റിയാലിന്‍െറ വിറ്റുവരവാണ് ഇപ്പോഴുള്ളത്. നിറയെ തോട്ടങ്ങളുണ്ടെങ്കിലും ഹരീഖില്‍ രണ്ട് ഈത്തപ്പഴ ഫാക്ടറികളേയുള്ളൂ. സമീപകാലത്ത് തുടങ്ങിയ ഒന്നും പിന്നെ നാസറിന്‍െറ അല്‍ദമീദും. ഹരീഖിയന്‍ ഈത്തപ്പഴ വിപണിയില്‍ മുന്‍തൂക്കം അല്‍ദമീദിന് തന്നെ.
റമദാനിലാണ് ഏറ്റവും വലിയ വില്‍പന. മൊത്തം വില്‍പനയുടെ പകുതിയും റമദാനില്‍ തന്നെ. ഹജ്ജ് സീസണില്‍ മക്കയിലേക്കും മദീനയിലേക്കും നീങ്ങും. പിന്നെ ബാക്കിയാകുന്നത് ഓഫ് സീസണിലേക്ക്.

സ്വകാര്യ ജീവിതം 

ജന്മനാട്ടിലേതിനെക്കാള്‍ കൂടുതല്‍ ജീവിച്ച ഹരീഖില്‍നിന്ന് ഒരു വിടുതലിനെ കുറിച്ച് നാസര്‍ ചിന്തിച്ചിട്ടില്ല. കുടുംബവുമൊന്നിച്ച് ജന്മനാടെന്ന പോലെ ഇവിടെ കഴിയുന്നു. അന്ന് ഹരീഖ് മുനസിപ്പാലിറ്റിയില്‍ എത്തിയ തൊഴിലാളികളില്‍ ഇപ്പോള്‍ ഹരീഖില്‍ ബാക്കിയായത് നാസറും ഇപ്പോഴും ഹരീഖ് മുനിസിപ്പാലിറ്റിയില്‍ ഉദ്യോഗസ്ഥനായി തുടരുന്ന കോഴിക്കോട് സ്വദേശി മുസ്തഫയും മാത്രമാണ്. നാസറിന് നാലു മക്കളാണ്. അവരില്‍ മൂന്നുപേരും കേരളത്തില്‍ പഠിക്കുന്നു. കച്ചവടത്തിന്‍െറ തിരക്കുകള്‍ക്കിടയിലും സാമൂഹികപ്രവര്‍ത്തനത്തിന് സമയം കണ്ടത്തെുന്ന നാസര്‍ റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘കേളി’യുടെ ഹരീഖ് യൂണിറ്റ് പ്രസിഡന്‍റാണ്. റമദാനില്‍ കച്ചവടതിരക്കേറുമ്പോള്‍ തന്നെ സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമാകും. ഇഫ്താറും റിലീഫ് പ്രവര്‍ത്തനങ്ങളും എല്ലാമായി സാമൂഹിക പ്രവര്‍ത്തനത്തിന് തിരക്കേറുന്നതും റമദാനിലാണ്.



റമദാന് തൊട്ടു മുമ്പും ശേഷവും ഹജ്ജ് കാലത്തും കച്ചവടം സജീവമാകുന്നതിനാല്‍ ഏഴു മാസത്തിലധികം തുടര്‍ച്ചയായി സൗദിയിലുണ്ടായാലേ മതിയാകൂ. അതിനാല്‍ കഴിഞ്ഞ 34 വര്‍ഷമായി റമദാന്‍ വ്രതാനുഷ്ഠാനം പൂര്‍ണമായും സൗദിയില്‍ തന്നെയായിരുന്നു. ഹജ്ജ് കഴിഞ്ഞ് കച്ചവടത്തിന്‍െറ പൊടിപൂരം ഒന്ന് അവസാനിച്ചാലാണ് നാട്ടിലേക്ക് പോകാന്‍ കഴിയുക. ചെറിയ അവധി കഴിഞ്ഞ് തിരിച്ചത്തെുമ്പോഴേക്കും അടുത്ത വിളവിന് പൂവിടും