Friday, July 4, 2014

ഹവ്വാമ്മയെന്ന ദൂരൂഹ പെണ്ണുടല്‍

മരണത്തെ അപ്പോള്‍ മുന്നില്‍ കാണുന്നതുപോലെ അയാളുടെ മുഖത്ത് പരിഭ്രമമുണ്ടായിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആ കാഴ്ച അയാളെ വിട്ടുപോയിട്ടില്ളെന്ന് തുറിച്ച കണ്ണുകള്‍ വിളിച്ചുപറഞ്ഞു.
തന്‍െറ വീട്ടിലെ വേലക്കാരിയായിരുന്ന യുവതി ആത്മഹത്യ ചെയ് തതിനെകുറിച്ചാണ് ആ സൗദി പൗരന്‍ പറഞ്ഞുകൊണ്ടിരുന്നത്.
‘സെയിം സെയിം ലിപ്ടണ്‍ ടീ’
ഒരു ഉദാഹരണവുമായി അറബി ചുവയുള്ള ഇംഗ്ളീഷില്‍ അയാള്‍ തപ്പിത്തടഞ്ഞു.
ടീബാഗ് പോലെ തൂങ്ങിക്കിടക്കുകയായിരുന്നുപോലും!



സത്യത്തില്‍ തെന്നല മൊയ്തീന്‍ കുട്ടിക്ക് ആദ്യം കാര്യം പിടികിട്ടി യില്ല. കൈയാംഗ്യം കൂടിയുള്ളതുകൊണ്ട് ചിത്രം പതിയെ തെളിഞ്ഞു കിട്ടി.
അല്ളെങ്കിലും മരണത്തിലേക്കുള്ള ആത്മഹത്യാവഴികളെ അറബി കള്‍ക്ക് ഭയമാണ്. അത് മൊയ്തീന്‍കുട്ടിക്കറിയാം. മതവിശ്വാസപര മായി കൊടിയപാപമാണ് ആത്മഹത്യ. വിശ്വാസാദര്‍ശത്തില്‍ മുറുകെ പിടിക്കുന്നതിനാല്‍ അറബികള്‍ക്കിടയില്‍ സ്വയംഹത്യകള്‍ അപൂര്‍വ മാണ്. അതില്‍തന്നെ തൂങ്ങി മരണം തീര്‍ത്തും അപരിചിതം.
നൂലില്‍ തൂങ്ങിക്കിടന്ന് കണ്ടിട്ടുള്ളത് ടീ ബാഗുകളെയാണ്. അറബ് ജീവിതത്തിന്‍െറ മധുരവും ലഹരിയുമായ ‘സുലൈമാനി’യെന്ന കട്ടന്‍ ചായക്ക് നിറവും കടുപ്പവും പകരാന്‍ ചില്ലുകപ്പിലെ ചൂടുവെള്ളത്തി ലേക്ക് നൂലില്‍ ഞാന്നുകിടക്കുന്ന ‘ലിപ്ടണ്‍ കമ്പനിയുടെ’ ടീ ബാഗിനോളം ഉദാഹരിക്കാന്‍ മറ്റൊന്നില്ലതാനും.

മുറിയിലെ ഫാന്‍ കൊളുത്തിലെ തുണികുരുക്കില്‍ തൂങ്ങിനിന്ന തമിഴ്നാട്ടുകാരിയുടെ മരണം വാക്കുകളും ആംഗ്യങ്ങളും കൊണ്ട് ചിത്രീകരിച്ചുകഴിയുമ്പോഴേക്കും അറബി പരവശനായി. തലയില്‍ നിന്ന് ‘ഇഖാല്‍’ (കറുത്ത ചരട്) അഴിച്ച് ‘ഷിമാഗ്’ (ശിരോ വസ്ത്രം) എടുത്തുകുടഞ്ഞ ശേഷം പുനസ്ഥാപിച്ച് ഒരു നിശ്വാസമുതിര്‍ത്തു.
വേലക്കാരിയുടെ അസ്വാഭാവിക മരണത്തേക്കാള്‍ അനന്തര പ്രശ്ന ങ്ങളാണ് ആ മനസില്‍ അസ്വസ്ഥതയുടെ പാമ്പുകളായി ഇഴയുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മരണാനന്തര നടപടികളൊ ന്നുമായിട്ടില്ല.
മൃതദേഹം റിയാദിലെ ഗവണ്‍മെന്‍റ് ആശുപത്രി മോര്‍ച്ചറിയില്‍ കിടക്കുകയാണ്.
വിദേശി മരിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ഒരു സാധാരണക്കാ രനായ ആ ഗൃഹനാഥന് ഒന്നുമറിയില്ല. ഇന്ത്യന്‍ എംബസിയെ ബന്ധ പ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതിന് എവിടെ തുടങ്ങണം, ആരെ കാണണം എന്നറിയില്ല.

റിയാദിലെ ഇന്ത്യന്‍ സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തക നെന്നനിലയില്‍ അറിയപ്പെടുന്ന മലപ്പുറം തെന്നല സ്വദേശി മൊയ്തീന്‍ കുട്ടി ഇക്കാര്യത്തില്‍ സഹായിക്കുമെന്ന് അരോ പറഞ്ഞറിഞ്ഞപാടെ ഓടിയത്തെിയതാണ്.

തമിഴ്നാട് വാണിയമ്പാടി ആംബൂര്‍ സ്വദേശിനി സുബൈദാബി ‘ഗദ്ദാമ’ (വീട്ടുവേലക്കാരി) വിസയിലാണ് റിയാദിലെ ഹയ്യുല്‍ ബദ്ര്‍ എന്ന സ്ഥലത്തുള്ള ആ അറബിയുടെ വീട്ടിലത്തെിയത്.
ഒരു മാസം തികയുന്നതിന് മുമ്പാണ് ആത്മാഹുതി. അടുക്കളയോട് ചേര്‍ന്ന് താമസിക്കാന്‍ നല്‍കിയ മുറിയില്‍ തൂങ്ങി നില്‍ക്കുന്നതാണ് ഒരു പ്രഭാതത്തില്‍ വീട്ടുകാര്‍ കണ്ടത്.
സമയമേറെ കഴിഞ്ഞിട്ടും കാണാതായപ്പോള്‍ അടഞ്ഞുകിടന്ന വാതില്‍ തള്ളിതുറക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. ഒരു തൂങ്ങിമരണം ആദ്യമായാണ് തങ്ങള്‍ കാണുന്നതെന്ന് അന്നത്തെ അതേ പരിഭ്രമം വീണ്ടും നിഴലിട്ട മുഖഭാവ ത്തോടെ അയാള്‍ പറഞ്ഞു.
പൊലീസത്തെി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെ അനന്തരനടപടികളിലേക്ക് കടക്കണമെ ങ്കില്‍ സുബൈദാബിയുടെ വീട്ടുകാരുടെയും ഇന്ത്യന്‍ എംബസിയു ടേയും ഇടപെടലും അനുമതിയും വേണം. അതിനൊരു പാലം തേടിയാ ണ് മൊയ്തീന്‍കുട്ടിയുടെ മുന്നില്‍ ഇങ്ങിനെ പരവശതയോടെ ഇരിക്കു ന്നത്.



ജീവനറ്റവരുടേയും ജീവിച്ചിരിക്കെ ആലംബമറ്റവരുടേയും കൂട്ടുകാരനായ തെന്നല മൊയ്തീന്‍കുട്ടി പതിവ് തെറ്റിച്ചില്ല. ഒടുവില്‍ സുബൈ ദാബിയുടെ ജഡഭാരം ഇറക്കിവെക്കാന്‍ ഒരു ചുമല്‍ കണ്ടത്തെിയ ആശ്വാസത്തോടെ ആ തൊഴിലുടമ മടങ്ങി. എന്നാല്‍ പ്രശ്നങ്ങള്‍ അവ സാനിക്കുകയല്ല പുതിയത് തുടങ്ങുകയാണുണ്ടായത്. പ്രശ്നസങ്കീര്‍ ണതകളുടെ ചുഴിയില്‍ കിടന്ന് കറങ്ങുന്ന ജഡമാണ് സുബൈദാബി യുടേതെന്ന് താമസിയാതെ മൊയ്തീന്‍കുട്ടിക്ക് മനസിലായി.


അത് സുബൈദാബിയായിരുന്നില്ല!
നാട്ടിലെ കുടുംബത്തില്‍നിന്ന് പരാതിയൊന്നുമില്ളെന്ന് അറിയിച്ച് അനുമതിപത്രം ഇന്ത്യന്‍ എംബസിയിലേക്ക് അയച്ചുകിട്ടിയാല്‍ പോ സ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങി റിയാദില്‍ തന്നെ മറവുചെയ്യാം. അതാണ് പതിവ്.
അടുത്തദിവസം തന്നെ മൊയ്തീന്‍കുട്ടി അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങി.
റിയാദിലെ ഇന്ത്യന്‍ എംബസിയധികൃതരെ വിവരം ധരിപ്പിച്ചു. സ്പോണ്‍സര്‍ ഏല്‍പിച്ച പാസ്പോര്‍ട്ടിലെ വിലാസപ്രകാരം, എംബസി മുഖാന്തിരം ജില്ലാഭരണകൂടത്തിന്‍േറയും സ്ഥലം എം.എല്‍.എയുടേ യും സഹായത്തോടെ സുബൈദാബിയുടെ വീടും വീട്ടുകാരേയും ക ണ്ടത്തെി.
ഇതിനിടെ റിയാദിലെ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലത്തെിയ മൊയ്തീന്‍കുട്ടിയെ കാത്തിരുന്നത് ഞെട്ടിക്കുന്ന ഒരു പുതിയ വിവര മായിരുന്നു. സുബൈാദാബിയുടെ പാസ്പോര്‍ട്ടിലെ മുഖമല്ല മരിച്ച രൂപത്തിന്!
41കാരിയായ സുബൈദാബിക്ക് പകരം മരിച്ചുമരവിച്ചുകിടക്കുന്നത് തീരെ ചെറുപ്പമാര്‍ന്ന മറ്റൊരു പെണ്ണുടല്‍!
തമിഴ്നാട്ടിലെ ബന്ധപ്പെട്ട ജില്ലാഭരണകൂടം എംബസിക്ക് അയച്ച മറുപടിയിലും ആ വിവരമാണുണ്ടായിരുന്നത്: പാസ്പോര്‍ട്ടുടമയായ സുബൈദാബി നാട്ടില്‍ ജീവനോടെയുണ്ടെന്ന്!

മോര്‍ച്ചറിയില്‍ കിടക്കുന്ന സുബൈദാബി?
ആ ചോദ്യമാണ് പിന്നീട് മാസങ്ങളോളം എംബസിയധികൃ തരുടേയും തെന്നല മൊയ്തീന്‍കുട്ടിയുടേയും ഉറക്കം കെടുത്തിയത്.
മോര്‍ച്ചറിയില്‍ മരവിച്ചുകിടക്കുന്ന സുബൈദാബി യഥാര്‍ഥത്തില്‍ ആരാണ്?
സൗദി തൊഴിലുടമക്കും അധികനാള്‍ ആശ്വാസത്തോടെയിരിക്കാ നായില്ല. പൊലീസ് ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. ആശുപത്രിയധികൃത രും തുടര്‍നടപടികളെ കുറിച്ച് ചോദിച്ചുതുടങ്ങി.
ജീവനുള്ളതിനെക്കാള്‍ ഭാരമാണല്ളോ മരിച്ചതിന്. ഇരിക്കുന്നിട ത്തോളം ഭാരം കൂടുകയേയുള്ളൂ. എത്രയും പെട്ടെന്ന് ആ ഭാരം ഒഴിവാ ക്കണം.
എല്ലാവര്‍ക്കും വേണ്ടത് അതാണ്. എല്ലാവരുടേയും ശ്രദ്ധ തെന്നല മൊയ്തീന്‍കുട്ടിയിലാണ്. വര്‍ഷങ്ങളുടെ ശീലം കൊണ്ട് എംബസി ഉദ്യോഗസ്ഥര്‍ക്കും സൗദി പൊലീസിലുള്ളവര്‍ക്കും അയാളില്‍ വിശ്വാ സമാണ്.
മരിച്ചുകിടക്കുന്നത് ആരെന്ന് തിരിച്ചറിയാതെ ഒരിഞ്ച് മുന്നോട്ടുപോ കാനാവില്ല.

ഇന്ത്യയിലേയും സൗദിയിലേയും എമിഗ്രേഷന്‍ വാതിലുകളുടെ കാര്‍ക്കശ്യത്തെ മറികടന്ന് റിയാദിലത്തെി തൊഴിലുടമയുടെ വീട്ടില്‍ തൂങ്ങിമരിച്ച സുബൈദാബി അംബൂരിലെ വീട്ടില്‍ ജീവിച്ചിരിക്കുകയാ ണെന്ന് അറിയുമ്പോള്‍ ആരും പതറിപ്പോകും. ഏത് അധികാരിയും ഞെട്ടും.
ഒന്നര പതിറ്റാണ്ടിനിടെ ആയിരത്തിലേറെ മൃതദേഹങ്ങള്‍ സംസ്ക രിക്കാന്‍ നേതൃത്വം കൊടുത്ത മൊയ്തീന്‍കുട്ടിക്ക് ഇത്തരത്തിലൊന്ന് ആദ്യാനുഭവം.
മരിച്ചതാരെന്നറിയാതെ ഉഴറുമ്പോള്‍ സൗദി തൊഴിലുടമയുടെ ഭാര്യ യുടെ ഒരു വെളിപ്പെടുത്തല്‍ വഴിത്തിരിവായി.
തന്‍െറ വീട്ടുജോലിക്കാരിക്ക് ഹവ്വാമ്മയെന്ന മറ്റൊരു പേരുകൂടിയു  ണ്ടെന്നും അതായിരുന്നു താന്‍ വിളിച്ചിരുന്നതെന്നും!!
ആ പേര് മൊയ്തീന്‍കുട്ടിക്ക് ഒരു പിടിവള്ളിയായി മാറി. വാണിയ മ്പാടി എം.എല്‍.എ അബ്ദുല്‍ ബാസിത്തിനെ  ഈ വിവരം അറിയിച്ചു. ദിവസങ്ങള്‍ക്കുശേഷം എം.എല്‍.എയുടെ മറുപടിയത്തെി.
വേലൂര്‍ ജില്ലയില്‍പെട്ട വാണിയമ്പാടി താലൂക്കിലെ അംബൂര്‍ ടൗണില്‍ മൊട്ടുകൊലൈ്ള മല്ലിഗൈതോപ്പ് സ്ട്രീറ്റില്‍ ‘സി ത്രി’ വീട്ടില്‍ പരേതനായ സി.എസ്. ബസുവിന്‍െറയും കെ. ഖുര്‍ഷിദ ബീഗത്തി ന്‍െറയും മകളാണ് ഹവ്വാമ്മ.


22കാരിയായ അവള്‍ ആംബൂരിലെ തന്നെ സുബൈദയെന്ന മറ്റൊരാ ളുടെ പാസ്പ്പോര്‍ട്ടില്‍ റിയാദിലേക്ക് കടക്കുകയാണുണ്ടായതെന്ന് എം.എല്‍.എയുടെ അന്വേഷണത്തില്‍ തെളിഞ്ഞു. കൃത്യമായ വിവരം കണ്ടത്തൊന്‍ എം.എല്‍.എ കുറച്ചേറെ ബുദ്ധിമുട്ടി.
സുബൈദാബി മാസങ്ങള്‍ക്ക് മുമ്പ് ആംബൂരിലെ ഒരു വിസ ഏജ ന്‍റിന്‍െറ കൈയില്‍ ഗള്‍ഫില്‍ പോകുന്നതിനുള്ള ആഗ്രഹത്തോടെ ഏല്‍പിച്ചതാണ് തന്‍െറ പാസ്പ്പോര്‍ട്ട്.
വിസ ഉടന്‍ ശരിയാകും എന്ന് പറഞ്ഞ് ഏജന്‍റ് നാളുകള്‍ നീട്ടി. അതിനിടയില്‍ അയാളെ കാണാതായി. പിന്നെയൊന്നും സുബൈദാ ബിക്കറിയില്ല.
എം.എല്‍.എയുടെ അന്വേഷണത്തില്‍ ഏജന്‍റ് സുബൈദാബിയു ടെ പാസ്പ്പോര്‍ട്ടില്‍ ഹവ്വാമ്മയെ സൗദിയിലേക്ക് കടത്തുകയായിരുന്നെന്ന് മനസിലായി.

35വയസുകഴിയാത്ത സ്ത്രീകള്‍ക്ക് വിദേശത്തേക്ക് ഗാര്‍ഹികജോ ലിക്ക് പോകാനാവില്ളെന്ന ഇന്ത്യന്‍ നിയമത്തെ മറികടക്കാനാണ് 22കാരിയായ ഹവ്വാമ്മക്കുവേണ്ടി 41കാരിയായ സുബൈദാബിയുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഏജന്‍റ് അതിസാഹസികതക്ക് മുതിര്‍ന്നത്.
എന്നാല്‍ ഇരുരാജ്യങ്ങളുടേയും എമിഗ്രേഷന്‍ കണ്ണുകളുടെ ജാഗ്ര തയെ ഹവ്വാമ്മയെന്ന നിരക്ഷരയായ ഒരു പെണ്ണിന് കബളിപ്പിക്കാന്‍ കഴിഞ്ഞത് എങ്ങിനെയെന്ന് ഇന്നും ദുരൂഹമായി തുടരുകയാണെന്ന് തെന്നല മൊയ്തീന്‍കുട്ടി പറയുന്നു.

രണ്ടുവര്‍ഷം മുമ്പ് നടന്ന സംഭവം ഇന്നലത്തേത് പോലെ മനസിലു ണ്ട്. അടിമുടി ദുരൂഹതകള്‍ നിറഞ്ഞ ഒരു കഥയാണ് ഹവ്വാമ്മ.
പ്രവാസലോകത്ത് ഏതാണ്ട് മുഴുവന്‍ സമയ സാമൂഹികപ്രവര്‍ത്ത കനായി മാറിയശേഷം കെട്ടുകഥകളെ തോല്‍പിക്കുന്ന പല ജീവിതങ്ങ ളേയും മൊയ്തീന്‍കുട്ടിക്ക് കാണാനിടവന്നിട്ടുണ്ട്. എന്നാല്‍ ഹവ്വാമ്മ അതുവരെ അറിയാത്ത തീക്ഷ്ണമായ അനുഭവ ങ്ങളുടെ മറ്റൊരേടാ യിരുന്നു. ഇപ്പോഴും ഓര്‍മയില്‍ കല്ലിച്ചുകിടക്കുന്ന ദുരൂഹ ജീവിതം.

മൊയ്തീന്‍കുട്ടിയും ഒരു വിസ്മയം
പരോപകാരിയായ സാമൂഹികപ്രവര്‍ത്തകനെന്ന നിലയില്‍ റിയാദി ലെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായ തെന്നല മൊയ്തീന്‍കുട്ടിയുടെ വ്യക്തിത്വവും ചില ദുരൂഹതകളിലൊളിഞ്ഞതാണ്.
ഒന്നരപതിറ്റാണ്ടായി ജന്മനാട് കാണാത്ത, എന്നാല്‍ ജന്മം തന്ന നാട്ടിന്‍െറ പേര് സ്വന്തം പേരില്‍ കൊളുത്തിയിട്ട തെന്നല മൊയ്തീന്‍ കുട്ടി ആ നിലക്ക് ഒരു വലിയ വിസ്മയമാണ്.

വിവാഹം കഴിക്കാത്ത തെന്നല ഒറ്റാന്തടിയായി ജീവിതം നയിക്കു മ്പോഴും മുസ്ലിം ലീഗിന്‍െറ പോഷക സംഘടനയായ കെ.എം.സി. സിയുടെ ജീവകാരുണ്യപ്രവര്‍ത്തകനായി ആപത്തില്‍ പെടുന്നവനെ സഹായിക്കാന്‍ പൊതുസമൂഹത്തിന്‍െറ മുന്നിലുണ്ടാവും.

നാട്ടിലുള്ള ഉപ്പാക്കും ഉമ്മാക്കും കൃത്യമായി ചെലവിന് കാശയച്ചു കൊടുക്കുന്ന, ഇടക്കിടെ ഉംറ വിസയില്‍ സൗദിയിലേക്ക് കൊണ്ടുവന്ന് അവരെ പരിചരിക്കുന്ന, അവരുടെ സ്നേഹവാത്സല്യങ്ങള്‍ ആവോളം നുകരുന്ന തെന്നലക്ക് ജന്മനാട് എന്തേ അന്യമായി എന്നത് അടുത്ത സുഹൃത്തുക്കള്‍ക്ക് മുന്നില്‍പോലും ചുരുള്‍ നിവരാത്ത വലിയൊരു ദുരൂഹതയാണ്.
അങ്ങിനെയൊരാളാണ് അടിമുടി ദുരൂഹതകളിലൊളിച്ച ഹവ്വാമ്മ യുടെ മയ്യിത്തുകട്ടിലിന്‍െറ കാലുപിടിക്കാന്‍ മറ്റൊരാളില്ലാതെ വന്ന പ്പോള്‍ ഒറ്റക്ക് ചുമന്ന് ശ്മശാനഭൂമിയിലേക്ക് പോയത്.

മരിച്ചത് ഹവാമ്മയെന്ന 22കാരിയാണെന്ന് തീര്‍ച്ചപ്പെട്ടെങ്കിലും ഇരു രാജ്യത്തേയും എമിഗ്രേഷന്‍ രേഖകള്‍ പ്രകാരം 41കാരിയായ സുബൈ ദാബിയായി തന്നെ മണ്ണിലേക്ക് മടങ്ങാനായിരുന്നു നിയോഗം.
നിയമനടപടികളെല്ലാം പൂര്‍ത്തിയായി റിയാദില്‍ മറവുചെയ്യുന്നതി നുള്ള അന്തിമ തീരുമാനം വരുമ്പോഴേക്കും മൂന്നുമാസം കഴിഞ്ഞു.
അതിനിടയിലും, നാട്ടിലെ കുടുംബത്തിന്‍െറ പട്ടിണിയകറ്റാന്‍ കള്ള പ്പാസ്പോര്‍ട്ടില്‍ കടല്‍കടന്ന ഹവ്വാമ്മ വെറും ഒരു മാസത്തിനുള്ളില്‍ ജീവനൊടുക്കിയത് എന്തിനാണെന്ന ചോദ്യം ബാക്കിനിന്നു. എവിടെ നിന്നും ഒരുത്തരവും കിട്ടിയില്ല. കണ്ണീരിനപ്പുറം മാതാപിതാക്കള്‍ക്കും ഒന്നും പറയാനില്ലായിരുന്നു.

ശുമൈസി ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് മരവിച്ച ഉടല്‍ പുറത്തെടുക്കുമ്പോള്‍ ഏറ്റുവാങ്ങാന്‍ സ്വന്തമോ ബന്ധമോ അവകാശ പ്പെടാനില്ലാത്ത ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത മൊയ്തീന്‍കുട്ടി മാത്രമേയുണ്ടായിരുന്നു ള്ളൂ.
പരിചയമുള്ള സ്വകാര്യ പോളിക്ളിനിക്കില്‍നിന്ന് കടമെടുത്ത ആം ബുലന്‍സില്‍ മൃതദേഹം ഒറ്റക്ക് വലിച്ചുകയറ്റി കിലോമീറ്ററുകള്‍ക്കപ്പു റം എക്സിറ്റ് 15ലെ അല്‍രാജ്ഹി പള്ളിയിലത്തെിച്ചു, ബാക്കിയായ അന്ത്യകര്‍മങ്ങളിലൊന്നായ മയ്യിത്ത് നമസ്കാരത്തിനുവേണ്ടി.
ഊരും പേരും അറിയാത്ത ഏതൊക്കെയോ മൃതദേഹങ്ങള്‍ക്കുവേ ണ്ടി നമസ്കാരങ്ങള്‍ നിര്‍വഹിക്കാറുള്ള ആ പള്ളിയിലെ നൂറുകണക്കി ന് പതിവ് സന്ദര്‍ശകരായ വിശ്വാസികളോടൊപ്പം ആ മൃതദേഹത്തെ പരിചയമുള്ള ഏക വ്യക്തിയായി മൊയ്തീന്‍കുട്ടിയും നിന്ന് നമസ്ക രിച്ചു.
അതിനുശേഷവും ഒറ്റക്കായ അയാള്‍ മൃതദേഹം വീണ്ടും ആംബുല ന്‍സില്‍ കയറ്റി പിന്നേയും കിലോമീറ്ററുകള്‍ താണ്ടി നസീം എന്ന സ്ഥലത്തെ ശ്മശാനത്തിലത്തെിച്ചു.

കവാടത്തില്‍ വാഹനം വന്നുനിന്നയുടന്‍ ചില സൗദി യുവാക്കള്‍ ശ്മശാനത്തിന്‍െറ പല ഭാഗത്തുനിന്ന് ഓടിവന്നു. മരണാനന്തര കര്‍മ ങ്ങള്‍ നിര്‍വഹിക്കുകയെന്ന സാമൂഹിക ബാധ്യതക്കുവേണ്ടി  സന്നദ്ധ സേവനം നല്‍കുന്ന നിഷ്കാമ കര്‍മികള്‍.
(ഒരാള്‍ മരിച്ചാല്‍ മൃതദേഹം പട്ടടയിലാക്കുന്നതുവരെയുള്ള കര്‍മ ങ്ങള്‍ ആ പ്രദേശത്തെ മുഴുവനാളുകളുടേയും ബാധ്യതയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഒരാള്‍ മുന്നിട്ടിറങ്ങി ചെയ്താല്‍ അത് എല്ലാവരും ചെയ്യുന്നതിന് തുല്യമാകും. ഒരാളും മുന്നോട്ടുവരാതെ ആ മൃതദേഹം അവിടെ കിടന്ന് പുഴുവരിക്കാന്‍ ഇടയായാല്‍ അവര്‍ ഒന്നട ങ്കം തെറ്റുകാരാകും. ഈ പ്രവാചകാധ്യാപനം അക്ഷരാര്‍ത്ഥത്തില്‍ പാലിക്കാനാണ് ആ യുവാക്കള്‍ രംഗത്തുള്ളത്).
അതുകൊണ്ട്, അവിടെ മാത്രം മൊയ്തീന്‍കുട്ടി ഒറ്റക്കല്ലാതായി. പലകൈകള്‍ സഹായിക്കാന്‍ നീണ്ടുവന്നു.
ആറടി കുഴിയിലേക്ക് മൃതദേഹം ഇറക്കിവെച്ച് മൊയ്തീന്‍കുട്ടി അതിലേക്ക് ഒരു പിടി മണ്ണ് വാരിയിട്ടു.
ഒരു പിടി മണ്ണിന് പരസ്പരം കടപ്പെട്ട മനുഷ്യര്‍.

(വാരാദ്യമാധ്യമം ജൂണ്‍ 1, 2014)

No comments:

Post a Comment